ഓരോ നുള്ളും അളന്ന്... ജീരകത്തിന്റെ വില കുതിക്കുന്നു

ഇനി പാചകത്തിന് ജീരകം ഓരോ നുള്ളും അളന്ന് ഉപയോഗിക്കാം. ഇന്ത്യയിൽ ജീരക ഉൽപാദനം മൂന്നിൽ ഒന്നായി കുറഞ്ഞതോടെ ഈ സുഗന്ധ വ്യഞ്ജനത്തിന്റെ വില മാർച്ച് -ഏപ്രിൽ മാസങ്ങളിൽ ഗുജറാത്തിലെ ഉൻജാ വിപണിയിൽ കിലോക്ക് 180 രൂപയിൽ നിന്ന് 215 രൂപയായി വർധിച്ചു. പ്രധാന ഉൽപ്പാദക കേന്ദ്രങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ 4 വർഷങ്ങളിൽ ജീരകത്തിന്റെ വില ഇടിവിനെ തുടർന്ന് കർഷകർ കടുകും, പയറ് വര്ഗങ്ങളിലേക്കും തിരിഞ്ഞതാണ് ജീരക ലഭ്യത കുറയാൻ കാരണം.

കുരുമുളക് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് ജീരകം. മൊത്തം ലോക ഉൽപാദനത്തിന്റെ 70 % പങ്ക് ഇന്ത്യയുടേതാണ്. മൊത്തം ഉൽപാദനത്തിന്റെ 35 % വരെ കയറ്റുമതി ചെയ്യപ്പെടുന്നു. സിറിയ, തുർക്കി, യു എ ഇ എന്നിവയാണ് മറ്റ് ഉൽപ്പാദക രാഷ്ട്രങ്ങൾ.

2021 ഒക്ടോബർ - ഡിസംബർ കാലയളവിൽ ജീരകം വിതയ്ക്കുന്ന വേളയിൽ കടുകിന്റെ വില 43 % ഉയർന്ന് കിലോക്ക് 74 രൂപയായി. പയറു വര്ഗങ്ങള്ക്ക് 35 % വാർഷിക വില വർധനവ് ഉണ്ടായി. കഴിഞ്ഞ 5 വർഷങ്ങളിൽ ജീരകത്തിന്റെ ശരാശരി വില കിലോക്ക് 163 രൂപയിൽ നിന്ന് 125 രൂപയായി താഴ്ന്നു. ജീരകത്തിന്റെ വിലയിടിവും കടുക് , പയറ് വർഗങ്ങളുടെ വിലവർധനവും നിലവിലെ ജീരക ഉൽപാദന പ്രതിസന്ധിയിലേക്ക് നയിച്ചു. ലോക വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ഏപ്രിൽ ,മാസം ജീരകത്തിന്റെ അന്താരാഷ്ട്ര വില 50% ഉയര്ന്ന കിലോക്ക് 190 രൂപ വരെ എത്തിയിട്ടുണ്ട്

ജീരകത്തിന്റെ ഉൽപ്പാദനം കുറഞ്ഞതോടെ ഇന്ത്യയുടെ കയറ്റുമതിയിൽ 2021-22 ൽ (ഏപ്രിൽ മുതൽ ഫെബ്രുവരി വരെ ) 35 % ഇടിവ് ഉണ്ടായി. പ്രധാന ഉപഭോക്‌തൃ രാജ്യമായ ചൈന യിലേക്കുള്ള കയറ്റുമതി 51 % കുറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it