സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 23,044 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍. എജിആര്‍ നിര്‍വചനത്തെ അടിസ്ഥാനമാക്കിയുണ്ടായ സുപ്രീം കോടതി വിധിയിലൂടെ വന്ന ബാധ്യതയിലേക്ക് 28,450 കോടി രൂപ വകയിരുത്തിയതിനാലാണ് ഇത്ര കനത്ത നഷ്ടം വന്നുപെട്ടത്.
കമ്പനിയുടെ മൊത്ത വരുമാനം 4.79 ശതമാനം ഉയര്‍ന്ന് 21,199 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 118.80 കോടി രൂപ ലാഭം നേടിയിരുന്നു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തു രേഖപ്പെടുത്തിയ ഏറ്റവും വലിയ ത്രൈമാസ നഷ്ടം ടാറ്റ മോട്ടോഴ്സിന്റേതായിരുന്നു. 2018 ഡിസംബര്‍ 30 ന് അവസാനിച്ച പാദത്തിലെ 26,993 കോടി രൂപ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline