വജ്ര കയറ്റുമതിയിൽ ഇടിവ്, യൂറോപ്പ്, അമേരിക്കൻ ഡിമാൻഡ് കുറയുന്നു

2022 -23 ആദ്യ 5 മാസങ്ങളിൽ കയറ്റുമതിയിൽ 20 % ഇടിവ്, വരുമാനത്തിൽ 5 % കുറവ്

Update: 2022-09-30 12:45 GMT

പ്രധാന വിപണികളിൽ ഡിമാൻഡ് കുറഞ്ഞതോടെ ഇന്ത്യയുടെ വജ്ര കയറ്റുമതി 2022 -23 ൽ 8 -10 % വരെ ഇടിയും. 2022 -23 ആദ്യ 5 മാസങ്ങളിൽ കയറ്റുമതിയിൽ 20 % ഇടിവ് ഉണ്ടായി, വരുമാനത്തിൽ 5 % കുറവുണ്ടായി.

ഈ സാമ്പത്തിക വർഷം 22.0 -22.5 ശതകോടി ഡോളർ കയറ്റുമതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പരുക്കൻ വജ്രങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും, വെട്ടി മിനുക്കിയ വജ്രങ്ങളുടെ (cut & polished) വില കയറ്റുമതി കുറഞ്ഞതും വജ്ര നിർമാതാക്കളുടെ പ്രവര്ത്തന മാർജിനിൽ കുറവ് വരുത്തി. വജ്ര നിർമാതാക്കളുടെ മാർജിൻ 1 % കുറഞ്ഞ് 4.5 ശതമാനമാകും. കഴിഞ്ഞ സാമ്പത്തിക വർഷം (2021-22 ൽ) കയറ്റുമതി ഈ ദശാബ്ദത്തിലെ റെക്കോർഡായ 24.3 ശതകോടി ഡോളർ കൈവരിച്ചു.

ആഗോള വജ്ര ഡിമാൻഡിൻറെ 10 % ചൈനയിൽ നിന്നാണ് -കോവിഡ് നിയന്ത്രണങ്ങൾ മൂലം ഡിമാൻഡ് കുറഞ്ഞു.

പണപ്പെരുപ്പം വർധിക്കുന്നത് കൊണ്ട് അമേരിക്കയിൽ ഉപഭോക്താക്കൾ വജ്രം വാങ്ങുന്നത് കുറയാൻ കാരണമായിട്ടുണ്ട്.2022 -23 ആദ്യ പകുതിയിൽ 13 -15 % കയറ്റുമതി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2020 -21 ൽ പരുക്കൻ വജ്രങ്ങളുടെ വില 23 % വർധിച്ചിരുന്നു. റഷ്യൻ പരുക്കൻ വജ്രത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് കൊണ്ട് വജ്രത്തിൻ റ്റെ ലഭ്യത കുറഞ്ഞു. ലോക വിപണിയിൽ പരുക്കൻ വജ്രത്തിൻ റ്റെ 30 % വരെ റഷ്യ യാണ് വിതരണം ചെയ്യുന്നത്.

മിനുക്കിയ വജ്രത്തിന് വില വർധിക്കാത്തതും. പരുക്കൻ വജ്രത്തിന് വിലയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വജ്ര കയറ്റുമതിക്കാരുടെ മാർജിനിൽ കുറവുണ്ടായി


Tags:    

Similar News