ബാങ്ക് ഓഹരികള്‍ തുണച്ചു,സെന്‍സെക്‌സ് 169 പോയ്ന്റ് ഉയര്‍ന്നു; നിഫ്റ്റി 11900 ന് മുകളില്‍

Update: 2020-10-14 13:06 GMT

ബാങ്ക്, ധനകാര്യ ഓഹരികളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളും മുന്നേറി. സെന്‍സെക്‌സ് 169 പോയ്ന്റ് ഉയര്‍ന്ന് 40,794 ലും നിഫ്റ്റി 0.3 ശതമാനം ഉയര്‍ന്ന് 11,971 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളുടെ ചുവടു പിടിച്ച് രാവിലെ സൂചികകള്‍ താഴേക്ക് പോയിരുന്നു. സെന്‍സെക്‌സില്‍ 17 ഓഹരി വിലകള്‍ ഉയര്‍ന്നപ്പോള്‍ 13 എണ്ണത്തിന്റെ വില താഴ്ന്നു.

ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. അതേ സമയം ഒഎന്‍ജിസി, എന്‍ടിപിസി ഓഹരികളാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയവ. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക നേരിയ നഷ്ടമുണ്ടാക്കിയപ്പോള്‍ മിഡ് ക്യാപ് സൂചിക 0.5 ശതമാനം ഉയര്‍ന്നു. എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസനിലധികം ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജെആര്‍ജി ഓഹരികള്‍ രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ബാക്കി ഓഹരികളെല്ലാം നേരിയ നേട്ടത്തിലായിരുന്നു. ബാങ്ക് , ധനകാര്യ ഓഹരികളില്‍ മിക്കവയും ഇന്ന് നേട്ടത്തിലായിരുന്നു. ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് , ജിയോജിത്, ജെആര്‍ജി ഓഹരികള്‍ നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ, കെഎസ്ഇ, വെര്‍ട്ടെക്‌സ്, വിഗാര്‍ഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News