ഇന്നും മുന്നേറ്റം; 61000 പോയ്ന്റ് കടന്ന് സെന്‍സെക്‌സ്

ഇന്‍ഡി ട്രേഡ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 20 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു

Update: 2022-11-01 11:43 GMT

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 374.76 പോയ്ന്റ് ഉയര്‍ന്ന് 61121.35 പോയ്ന്റിലും നിഫ്റ്റി 133.20 പോയ്ന്റ് ഉയര്‍ന്ന് 18145.40 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

1765 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1579 ഓഹരികളുടെ വില ഇടിഞ്ഞു. 129 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി എന്റര്‍പ്രൈസസ്, ഡിവിസ് ലാബ്‌സ്, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുമ്പോള്‍ ആക്‌സിസ് ബാങ്ക്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
പവര്‍, മെറ്റല്‍, ഫാര്‍മ, ഐറ്റി സൂചികകള്‍ 2 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ റിയല്‍റ്റി 1 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ് സൂചിക 1 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.26 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം



 20 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. ഇന്‍ഡിട്രേഡ് (6.61 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.41 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.22 ശതമാനം), സിഎസ്ബി ബാങ്ക് (1.70 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.62 ശതമാനം), സ്‌കൂബീ ഡേ (1.55 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.53 ശതമാനം) തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു.

അതേസമയം കേരള ആയുര്‍വേദ, ധനലക്ഷ്മി ബാങ്ക്, നിറ്റ ജലാറ്റിന്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി ഒന്‍പത് കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.


Tags:    

Similar News