ഓഹരി വിപണിയില്‍ ഇടിവ്, ഓട്ടോ ഓഹരികള്‍ ഉയര്‍ന്നു

കേരള കമ്പനികളില്‍ 18 എണ്ണം നേട്ടമുണ്ടാക്കി

Update: 2021-11-09 12:34 GMT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സൂചിക സെന്‍സെക്‌സ് 112 പോയ്ന്റ് ഇടിവില്‍ 60,433 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി സൂചിക 24 പോയ്ന്റിന്റെ നേരിയ ഇടിവോടെ 18044 ലും വ്യാപാരം ക്ലോസ് ചെയ്തു.

മേഖലകളില്‍, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. പവര്‍, ഓയില്‍ & ഗ്യാസ്, ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. അദാനി പവറിന്റെ ഓഹരി വില 5 ശതമാനത്തോളമാണ് ഉയര്‍ന്നത്. മെറ്റല്‍, ബാങ്കിംഗ് മേഖലാ സൂചികകള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.67 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ ഇന്ന് കേരള കമ്പനികളില്‍ 18 എണ്ണം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (0.72 ശതമാനം), ആസ്റ്റര്‍ ഡി എം (0.91 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.46 ശതമാനം), എഫ്എസിടി (0.96 ശതമാനം), ഫെഡറല്‍ ബാങ്ക് (0.96 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.80 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (0.32 ശതമാനം), കിറ്റെക്‌സ് (1.78 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.51 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.35 ശതമാനം) തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, വണ്ടര്‍ലാ ഹോളിഡേയ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.




 


Tags:    

Similar News