ഇടിവ് തുടര്‍ന്ന് ഓഹരി സൂചികകള്‍

ഒന്‍പത് കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update: 2022-11-18 11:24 GMT

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇന്നും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 87.12 പോയ്ന്റ് ഇടിഞ്ഞ് 61663.48 പോയ്ന്റിലും നിഫ്റ്റി 36.20 പോയ്ന്റ് ഇടിഞ്ഞ് 18307.70 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1424 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1966 ഓഹരികളുടെ വില ഇടിഞ്ഞു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

എച്ച്‌സിഎല്‍ ടെക്മനോളജീസ്, എച്ച് യു എല്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, എസ് ബി ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഓട്ടോ, സിപ്ല, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

റിയല്‍റ്റി, പി എസ് യു ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.4 ശതമാനം നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റസ്പിന്‍ ഇന്ത്യ (4.04 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.33 ശതമാനം), കിറ്റെക്‌സ് (1.75 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.24 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (1.15 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (0.83 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

അതേസമയം കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, എവിറ്റി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, നിറ്റ ജലാറ്റിന്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 19 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News