ഡ്രോണ്‍ അപകടമെന്ന് വിലയിരുത്തല്‍; അബുദബിയില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും

മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ 3 പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു.

Update: 2022-01-17 13:46 GMT

അബുദബിയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യക്കാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ 3 പെട്രോള്‍ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. അബുദബി രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണ കേന്ദ്രത്തിനു സമീപവും തീപിടിത്തമുണ്ടായെന്നാണു റിപ്പോര്‍ട്ട്.

അഡ്‌നോക് സംഭരണ ടാങ്കുകള്‍ക്കു സമീപമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. അഗ്‌നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു.
ഡ്രോണ്‍ പോലുള്ള ഉപകരണങ്ങളാവാം സ്‌ഫോടനത്തിന് കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
അതേസമയം വിമാനത്താവളത്തിലെ തീപിടിത്തത്തെ 'ചെറുത്' എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. ഇപ്പോഴും നിര്‍മ്മാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്, ഇവിടെയാകാം തീപിടുത്തമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
വര്‍ഷങ്ങളായി, ഇത്തിഹാദ് എയര്‍വേയ്സിന്റെ എയര്‍പോര്‍ട്ട് ഹോം അതിന്റെ പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ നിര്‍മ്മാണം തുടരുന്നു. എന്നാല്‍ അവിടെയാണോ തീപിടുത്തമുണ്ടായതെന്ന തരത്തില്‍ തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.
അബുദബി പോലീസ് ഉടന്‍ തന്നെ ആരെയും സംശയിക്കുന്നില്ലെങ്കിലും, യെമന്‍ ഹൂതി വിമതര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടെന്നും ദേശീയ വൃത്തങ്ങള്‍.


Tags:    

Similar News