ഏറ്റവും വലിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈ മാളില്‍ വരുന്നു

ബില്‍ കാണിക്കാന്‍ ക്യൂ നില്‍ക്കാതെ സെല്‍ഫ് ചെക്കൗട്ട് മുതല്‍ കഫെ വരെ

Update: 2023-10-09 10:07 GMT

Representational Image From Canva 

ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവും വലുത് ദുബൈയില്‍ എത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ  ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈ മാളില്‍ ആണ് ഒരുങ്ങുന്നത്. 72,000 സ്‌ക്വയര്‍ ഫീറ്റിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബിൽ കാണിച്ച് സ്ഥിരീകരിക്കാൻ ക്യൂ നിൽക്കാതെ പെട്ടെന്നിറങ്ങാൻ കഴിയുന്ന സെല്‍ഫ് ചെക്കൗട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും. 

5,000 എസ്.കെ.യുകള്‍ (Stock Keeping Units) സ്റ്റോറിലുണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ലോകോത്തര ബ്രാന്‍ഡുകളിലെ ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേകം ഔട്ട്ലെറ്റുകളും ഉണ്ടായിരിക്കും. ഓരോ വര്‍ഷവും വിനോദ സഞ്ചാരികളുള്‍പ്പെടെ 10 കോടി പേര്‍ ഈ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കെത്തുമെന്നാണ് കരുതുന്നത്.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ തന്നെ കഫേയും ഡൈന്‍-ഇന്നും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ടെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജി.സി.സി രാജ്യങ്ങള്‍, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 250ലധികം ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലുലുവിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ദുബൈയില്‍ മാത്രം 24 സ്റ്റോറുകളാണ് ലുലുവിനുള്ളത്.

Tags:    

Similar News