സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി

നൂതന വഴികളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിന് പകരം സാധാരണക്കാരിലേക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതായി ടിഎന്‍ ബാലഗോപാലിന്റെ ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷം 135418.67 കോടി രൂപയുടെ റവന്യൂ വരവാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 159360.91 കോടി രൂപയുടേതാണ് റവന്യൂ ചെലവ്. റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയുടെ അധിക വരുമാനം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന വില ഉയരുന്നത് പരോക്ഷമായി മറ്റ് സാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കും. പ്രതീക്ഷിച്ച പോലെ മദ്യത്തിന്റെ വിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. 400 കോടിയുടെ അധിക വരുമാനമാണ് മദ്യവില വര്‍ധനവിലൂടെ ലഭിക്കുക. വാഹന രജിസ്‌ട്രേഷന്‍,കോടതി ചെലവുകളും ഉയരും.

വൈദ്യുതി തീരുവ 2023 ഒക്ടോബര്‍ മുതല്‍ കെഎസ്ഇബിഎല്ലിന് പകരം സര്‍ക്കാര്‍ അക്കൗണ്ടിലേക്കാണ് എത്തുക. ഈ പശ്ചാക്കലത്തില്‍ വൈദ്യുതി തീരുവ 5 ശതമാനമായി ആണ് ഉയര്‍ത്തിയത്. വിവിധ വിഭാഹങ്ങളിലായി കെട്ടിട നികുതിയും ഉയര്‍ത്തിയിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാവി

ഇത്തവണ സര്‍ക്കാര്‍ സാമുഹിക്യ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ ബാധ്യതകളും സര്‍ക്കാരിന്റെ പൊതുകടമായി പരിഗണിക്കും എന്ന കേന്ദ്ര നിലപാടാണ് തിരിച്ചടിയായത്. സമാന സാഹചര്യത്തില്‍ കിബ്ഫിയിലൂടെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Live Updates

  • 3 Feb 2023 10:00 AM IST

    ശബരിമല മാസ്റ്റർ പ്ലാൻ

    ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപ. എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപ അധികമായി വകയിരുത്തി


  • 3 Feb 2023 9:58 AM IST

    കുടുംബശ്രീക്ക് 260 കോടി

    വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കുടുംബശ്രീക്ക് 260 കോടി

  • 3 Feb 2023 9:56 AM IST

    റോഡുകളുടെ നിര്‍മാണത്തിനുള്ള പ്രധാന്‍മന്ത്രി ഗ്രാം സടക്ക് യോജനയുടെ സംസ്ഥാന വിഹികം ഈ വര്‍ഷം 80 കോടി രൂപ.

    അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 150 കോടി രൂപ വകയിരുത്തി.

  • 3 Feb 2023 9:56 AM IST

    ഇക്കോ ടൂറിസം പദ്ധതിക്കായി 7 കോടി

    കടലിൽ നിന്ന് പ്ലാസ്റ്റിക് നീക്കാൻ 5.5 കോടി രൂപ വകയിരുത്തി

    ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാൻ 1 കോടി

    മൽസ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസ പദ്ധതിക്ക് 27 കോടി രൂപ വകയിരുത്തി

  • 3 Feb 2023 9:54 AM IST

    തീരദേശ വികസനത്തിന് 115 കോടി

    വന-വന്യജീവി വികസനത്തിനായി 241.66 കോടി


  • 3 Feb 2023 9:54 AM IST

    മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ശേഷം രൂപീകരിച്ച ആശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക കൗണ്‍സില്‍

    ഇതിനായി ഒരു കോടി രൂപ നീക്കി വെച്ചു

  • 3 Feb 2023 9:50 AM IST

    എയര്‍സ്ട്രിപ്പുകള്‍ നടപ്പാക്കാന്‍ പ്രത്യേക കമ്പനി

     ഇതിനായി 20 കോടി 

  • 3 Feb 2023 9:50 AM IST

    കേരള ടൂറിസം 2.0


    ആലപ്പുഴ, കോവളം, കുട്ടനാട്, കുമരകം, കൊല്ലം-അഷ്ടമുടി, ബേപ്പൂര്‍, മൂന്നാര്‍ തുടങ്ങിയവ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. 7 ടൂറിസം ഇടനാഴികള്‍ കണ്ടെത്തിയാവും വികസനം നടപ്പിലാക്കുക.

    തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാദ കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി,ഹില്‍ഹൈവേ ഇടനാഴി, റെയില്‍വേ ഇടനാഴി എന്നിവയാണ് ഈ ഇടനാഴികള്‍. ഇതിനായി 50 കോടി രൂപ അനുവദിച്ചു

  • 3 Feb 2023 9:49 AM IST

    നേത്രാരോഗ്യത്തിന്  'നേർക്കാഴ്ച' പദ്ധതി

    സൗജന്യ കണ്ണടകൾ നൽകും

  • 3 Feb 2023 9:46 AM IST

    നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തും

    മണ്ണ്, ജലസംരക്ഷണത്തിനായി 89.75 കോടി 

    വന്യ ജീവി ആക്രമണം തടയാൻ 50 കോടി 

    സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി 

    കൃഷിക്ക് 971 കോടി രൂപ

    നെൽ കൃഷിക്ക് 95.1 കോടി, പച്ചക്കറിക്ക് 93.45 കോടി

    കാർഷിക കർമ്മ സേനക്ക് 8 കോടി

    മൽസ്യ മേഖലയ്ക്ക് 321 കോടി

Related Articles
Next Story
Videos
Share it