സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി

നൂതന വഴികളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിന് പകരം സാധാരണക്കാരിലേക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതായി ടിഎന്‍ ബാലഗോപാലിന്റെ ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷം 135418.67 കോടി രൂപയുടെ റവന്യൂ വരവാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 159360.91 കോടി രൂപയുടേതാണ് റവന്യൂ ചെലവ്. റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയുടെ അധിക വരുമാനം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന വില ഉയരുന്നത് പരോക്ഷമായി മറ്റ് സാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കും. പ്രതീക്ഷിച്ച പോലെ മദ്യത്തിന്റെ വിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. 400 കോടിയുടെ അധിക വരുമാനമാണ് മദ്യവില വര്‍ധനവിലൂടെ ലഭിക്കുക. വാഹന രജിസ്‌ട്രേഷന്‍,കോടതി ചെലവുകളും ഉയരും.

വൈദ്യുതി തീരുവ 2023 ഒക്ടോബര്‍ മുതല്‍ കെഎസ്ഇബിഎല്ലിന് പകരം സര്‍ക്കാര്‍ അക്കൗണ്ടിലേക്കാണ് എത്തുക. ഈ പശ്ചാക്കലത്തില്‍ വൈദ്യുതി തീരുവ 5 ശതമാനമായി ആണ് ഉയര്‍ത്തിയത്. വിവിധ വിഭാഹങ്ങളിലായി കെട്ടിട നികുതിയും ഉയര്‍ത്തിയിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാവി

ഇത്തവണ സര്‍ക്കാര്‍ സാമുഹിക്യ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ ബാധ്യതകളും സര്‍ക്കാരിന്റെ പൊതുകടമായി പരിഗണിക്കും എന്ന കേന്ദ്ര നിലപാടാണ് തിരിച്ചടിയായത്. സമാന സാഹചര്യത്തില്‍ കിബ്ഫിയിലൂടെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Live Updates

  • 3 Feb 2023 9:44 AM IST

    ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി


    നഗര വികസനത്തിന് 100 കോടി

    കളക്ട്രേറ്റുകളുടെ വികസനത്തിന് 70 കോടി

  • 3 Feb 2023 9:43 AM IST

    ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്സിങ് കോളജുകൾ സ്ഥാപിക്കും. 20 കോടി ഇതിനായി ആദ്യഘട്ടമായി അനുവദിച്ചു

  • 3 Feb 2023 9:42 AM IST

    ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വ്യാപാര മേളയുടെ മാതൃകയില്‍ സംസ്ഥാനത്ത് വ്യാപാര മേള സംഘടിപ്പിക്കും. ഇതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദി. ബജറ്റില്‍ 15 കോടി അധികമായി വകയിരുത്തി 

  • 3 Feb 2023 9:41 AM IST

    വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്

  • 3 Feb 2023 9:40 AM IST

    വര്‍ക്ക് ഫ്രം ഹോം: സമാനപദ്ധതി ടൂറിസം മേഖലയിലേക്കും

  • 3 Feb 2023 9:37 AM IST

    റബർ കർഷകർക്ക് സബ്‌സിഡി 



     


  • 3 Feb 2023 9:36 AM IST

    വിലക്കയറ്റം തടയും 



     


  • 3 Feb 2023 9:35 AM IST

    ഗ്രീന്‍ ഹൈഡ്രഡജന്‍ ഹബ്ബ്

    2050 ഓടെ നെറ്റ് ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് കേരളം.

    ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് കൊച്ചിയിലും തിരുവനന്തപുരത്തും. ഇതിനായി 2 വര്‍ഷം കൊണ്ട് 200 കോടി രൂപയുടെ പദ്ധതി. ബജറ്റില്‍ 20 കോടി രൂപ ബജറ്റില്‍ ഈ വര്‍ഷം നീക്കി വയ്ക്കും

    കിഫ്ബിയുടെ പിന്തുണയോടെ ഇലക്ട്രിക് വഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഇ വി കണ്‍സോര്‍ഷ്യം പ്രോജക്ടിനായി 25 കോടി അധികമായി വകയിരുത്തി കേരളം

  • 3 Feb 2023 9:33 AM IST

    ദേശീയപാത വികസനം: സ്ഥലമേറ്റെടുപ്പിനായി 5580 കോടി രൂപ നല്‍കി

    വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടി രൂപയുടെ വികസനം

    ന്യൂ എനര്‍ജി പാര്‍ക്കിനും ഇവി ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന വ്യവസായ പാര്‍ക്കിനുമായി ഈ വര്‍ഷം 10 കോടി രൂപ നീക്കി വെയ്ക്കും


  • 3 Feb 2023 9:33 AM IST

    ജലപാതയ്ക്ക് 300 കോടി രൂപ

Related Articles
Next Story
Videos
Share it