സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി

നൂതന വഴികളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിന് പകരം സാധാരണക്കാരിലേക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതായി ടിഎന്‍ ബാലഗോപാലിന്റെ ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷം 135418.67 കോടി രൂപയുടെ റവന്യൂ വരവാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 159360.91 കോടി രൂപയുടേതാണ് റവന്യൂ ചെലവ്. റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയുടെ അധിക വരുമാനം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന വില ഉയരുന്നത് പരോക്ഷമായി മറ്റ് സാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കും. പ്രതീക്ഷിച്ച പോലെ മദ്യത്തിന്റെ വിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. 400 കോടിയുടെ അധിക വരുമാനമാണ് മദ്യവില വര്‍ധനവിലൂടെ ലഭിക്കുക. വാഹന രജിസ്‌ട്രേഷന്‍,കോടതി ചെലവുകളും ഉയരും.

വൈദ്യുതി തീരുവ 2023 ഒക്ടോബര്‍ മുതല്‍ കെഎസ്ഇബിഎല്ലിന് പകരം സര്‍ക്കാര്‍ അക്കൗണ്ടിലേക്കാണ് എത്തുക. ഈ പശ്ചാക്കലത്തില്‍ വൈദ്യുതി തീരുവ 5 ശതമാനമായി ആണ് ഉയര്‍ത്തിയത്. വിവിധ വിഭാഹങ്ങളിലായി കെട്ടിട നികുതിയും ഉയര്‍ത്തിയിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാവി

ഇത്തവണ സര്‍ക്കാര്‍ സാമുഹിക്യ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ ബാധ്യതകളും സര്‍ക്കാരിന്റെ പൊതുകടമായി പരിഗണിക്കും എന്ന കേന്ദ്ര നിലപാടാണ് തിരിച്ചടിയായത്. സമാന സാഹചര്യത്തില്‍ കിബ്ഫിയിലൂടെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Live Updates

  • 3 Feb 2023 9:32 AM IST

    വിഴിഞ്ഞം റിംഗ് റോഡിന് 1000 കോടി രൂപ 

  • 3 Feb 2023 9:30 AM IST

    വര്‍ഷം 50,000 രൂപ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായി ചെലവഴിക്കുന്നുണ്ടെന്ന് ധനമന്ത്രി

  • 3 Feb 2023 9:23 AM IST

    മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും

    പദ്ധതിക്കായി 1000 കോടി അധികം അനുവദിക്കും

    ഈവര്‍ഷം 100 കോടി രൂപ 

  • 3 Feb 2023 9:22 AM IST

    ആര്‍&ഡി ബജറ്റ് കൂടി പ്രഖ്യാപിച്ച് ധനമന്ത്രി

    ഉല്‍പ്പാദന മേഖലയില്‍ വിഞ്ജാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും

  • 3 Feb 2023 9:22 AM IST

    കണ്ണൂര്‍ ഐ.ടി പാര്‍ക്ക് നിർമാണം ഈവര്‍ഷം ആരംഭിക്കും

  • 3 Feb 2023 9:21 AM IST

    നികുതി, നികുതിയേതര വരുമാനങ്ങൾ വർധിപ്പിക്കാൻ നടപടിയുണ്ടാകും

    അത്യാവശ്യ ചെലവുകളിൽ കുറവ് സാധ്യമല്ല


  • 3 Feb 2023 9:16 AM IST

    കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പ എടുത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തണമെന്നാണ് അഭിപ്രായം

  • 3 Feb 2023 9:14 AM IST

    2023-24 സാമ്പത്തിക വര്‍ഷം ധന ഞെരുക്കം. റവന്യു കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 8400 കോടിയുടെ കുറവും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയ വകയില്‍ 5100 കോടി രൂപയും കടപരിധിയിലെ കുറവുമൂലം ഉണ്ടാകുന്ന 5000 കോടിയുടെ വിഭവ നഷ്ടവും ഉണ്ടാവും


    സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിച്ചു. നടപ്പ് സാമ്പത്തിക വർഷം വരുമാന വർധനവ്  85,000 കോടിയായി ഉയരും

    'കേന്ദ്ര സര്‍ക്കാരിന്റെ ധനനയം പ്രതികൂലം'

  • 3 Feb 2023 9:10 AM IST

    ആഭ്യന്തര ഉല്‍പ്പാദനം 12.1 ശതമാനം വളര്‍ച്ച നേടി

  • 3 Feb 2023 9:10 AM IST

    കിഫ്ബി ഉള്‍പ്പടെയുള്ളവയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കുന്നത് മൂലം ഈ വര്‍ഷം ഉണ്ടാവുന്ന നഷ്ടം 3,100 കോടി

Related Articles
Next Story
Videos
Share it