ഒഎന്‍ജിസിക്ക് 18,348 കോടിയുടെ ലാഭം; റിലയന്‍സിനെ മറികടന്ന് പുത്തന്‍ റെക്കോഡ്

പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ത്രൈമാസ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു ഇന്ത്യന്‍ കമ്പനി ഏതെങ്കിലും ഒരു പാദത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായമാണ് ഒഎന്‍ജിസി നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) 18,348 കോടി രൂപയാണ് ഒഎന്‍ജിസിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പദാത്തെ അപേക്ഷിച്ച് 565.3 ശതമാനത്തിൻ്റെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്.

ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 24,353 കോടിയുടെ മൊത്ത വരുമാനമാണ് ഒഎന്‍ജിസി നേടിയത്. മുന്‍വര്‍ഷം ഇത് 16,916 കോടിയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയ 15,479 കോടിയുടെ റെക്കോര്‍ഡ് ലാഭമാണ് ഒഎന്‍ജിസി മറികടന്നത്.
ഓഹരി ഒന്നിന് 5.5 രൂപവെച്ച് ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 23ന് ആണ് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. അതേ സമയം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ ക്രൂഡ് ഓയില്‍ ഉത്പാദനം 3.8 ശതമാനം കുറഞ്ഞ് 5.47 MMT ആയിരുന്നു. ഗ്യാസ് ഉത്പാദനവും 7 ശതമാനം കുറഞ്ഞ് 5.467 BCMല്‍ എത്തി. കോവിഡും ടൗട്ടെ ചുഴലിക്കാറ്റും ഉത്പാദനം കുറയാന്‍ കാരണമായി.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it