ഒന്നര മാസത്തിനുള്ളില്‍ ഓഹരി വിപണിയിലേക്ക് എത്തുന്നത് നാല് പുതിയ കമ്പനികള്‍

നാല് കമ്പനികള്‍ കൂടി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 4000 കോടി രൂപ

Update: 2021-05-15 13:52 GMT

ഓഹരി വിപണിയില്‍ ഐ പി ഒ മേളം വീണ്ടും മുറുകുന്നു. അടുത്ത 3 - 5 ആഴ്ചകള്‍ക്കുള്ളില്‍ നാല് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തും. ശ്യാം മെറ്റാലിക്‌സ്, ഡോഡ്‌ല ഡയറി, കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ഹോസ്പിറ്റല്‍സ്, ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ കമ്പനികളുടെ ഐപിഒകളാണ് ഉടന്‍ വരുന്നത്.

മിഡ് - സ്‌മോള്‍ കാപ് വിഭാഗത്തില്‍ പെട്ടവയാണ് പുതിയ കമ്പനികള്‍. ഓഹരി വിപണി ചാഞ്ചാട്ടത്തിലാണെങ്കിലും സ്‌മോള്‍ - മിഡ് കാപ് ഓഹരികള്‍ ശരാശരിയിലും ഉയര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നത് ഐ പി ഒ നടത്തുന്ന കമ്പനികള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി 1400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ശ്യാം മെറ്റല്‍സ് - 1,100 കോടി രൂപ, ഡോഡ്‌ല ഡയറി - 800 കോടി രൂപ, കിംസ് ഹോസ്പിറ്റല്‍സ് - 700 കോടി രൂപ എന്നിങ്ങനെയാണ് സമാഹരണ ലക്ഷ്യം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 31 കമ്പനികളുടെ ഐപിഒകളാണുണ്ടായത്. കഴിഞ്ഞ ആറാഴ്ചക്കിടെ 12 ഓളം കമ്പനികള്‍ ഓഫര്‍ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചിട്ടുണ്ട്. സൊമാറ്റോ, ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി എന്നിവയെല്ലാം ഇതില്‍ പെടും.


Tags:    

Similar News