നഷ്ടം തിരിച്ച് പിടിച്ച് വിപണി സെന്‍സെക്‌സ് 377 പോയ്ന്റ് ഉയര്‍ന്നു; നിഫ്റ്റി 11,850 ലേക്ക് തിരിച്ചെത്തി

ധനകാര്യം, ഫാര്‍മ, എഫ്എംസിജി ഓഹരികളാണ് മുന്നേറ്റം കാണിച്ചത്, കേരള കമ്പനി ഓഹരികളില്‍ മിക്കവയും നഷ്ടത്തില്‍

Update: 2020-10-27 12:20 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ നഷ്ടം ഏതാണ്ട് മുഴുവനായും വിപണി തിരിച്ചു പിടിച്ചു. ധനകാര്യം, ഫാര്‍മ, എഫ്എംസിജി ഓഹരികളാണ് വിപണിയെ ഉയര്‍ത്തിയത്. സെന്‍സെക്‌സ് 377 പോയ്ന്റ് ഉയര്‍ന്ന് 40,522 ലും നിഫ്റ്റി 122 പോയ്ന്റ് ഉയര്‍ന്ന് 11,889 ലുമെത്തി.

ബിഎസ്ി, മഡിക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലായിരുന്നു. പൊതുമേഖലാ ബാങ്ക്, ഐടി സൂചികകള്‍ നഷ്ടമുണ്ടാക്കി.
കോട്ടക് ബാങ്ക്, ശ്രീ സിമന്റ്, ഏഷ്യന്‍ പെയ്ന്റസ്, ബജാജ് ഫിന്‍സെര്‍വ്, നെസ്‌ലെ, എല്‍ ആന്‍ഡ് ടി ഓഹരികള്‍ വില മെച്ചപ്പെടുത്തി. മികച്ച പാദഫലങ്ങള്‍ കോട്ടക് ബാങ്ക് ഓഹരി വില 11 ശതമാനം ഉയര്‍ത്തിയത് നിഫ്റ്റി ബാങ്ക് സൂചികകളിലും നേട്ടത്തിനിടയാക്കി.
അതേസമയം എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഒഎന്‍ജിസി, ഇന്‍പോസിസ്, വിപ്രോ എന്നീ ഓഹരികളുടെ വിലയിടിഞ്ഞു. മറ്റ് ഏഷ്യന്‍ വിപണികളുടെ പ്രകടനം ഇന്ന് മോശമായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റ് നെഗറ്റീവായാണ് തുടക്കം.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ മിക്കവയും ഇന്ന് നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഹരികളിലെല്ലാം തന്നെ വിലയിടിവ് ദൃശ്യമായി.
അതേ സമയം എന്‍ബിഎഫ്‌സികള്‍ നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ച്ച നേടി. ധനകാര്യ മേഖലയിലെ മറ്റ് കമ്പനികളായ ജിയോജിത്തും ജെആര്‍ജിയും ഗ്രീന്‍ സോണിലായിരുന്നു.
കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡിഎം, ഏവിടി, ഹാരിസണ്‍സ് മലയാളം, വി-ഗാര്‍ഡ്, വെര്‍ട്ടെക്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News