പവര്‍ മേഖല തിളങ്ങി, ബാങ്ക് ഓഹരികള്‍ നിറംമങ്ങി ഇടിവോടെ ഓഹരി സൂചികകള്‍

ഭൂരിഭാഗം കേരള കമ്പനികളുടെയും ഓഹരി വിലയില്‍ ഇടിവ്

Update: 2022-02-17 11:45 GMT

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 104.67 പോയ്ന്റ് താഴ്ന്ന് 57892.01 പോയ്ന്റിലും നിഫ്റ്റി 17.60 പോയ്ന്റ് താഴ്ന്ന് 17304.60 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

1241 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 2042 ഓഹരികളുടെ വില ഇടിഞ്ഞു. 100 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞു. ടാറ്റ കണ്‍സ്യമൂര്‍ പ്രോഡക്റ്റ്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബാങ്ക് സൂചികയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ പവര്‍ സൂചിക രണ്ടു ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണം ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.93 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.53 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (0.97 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.78 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.20 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.18 ശതമാനം), ധനലക്ഷ്മി (0.07 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
അതേസമയം കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എവിറ്റി, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 22 കേരള കമ്പനികളുടെ ഓഹരി വില താഴ്ന്നു.




 


Tags:    

Similar News