പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പന സംബന്ധിച്ച ചര്‍ച്ച അടുത്തയാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം തന്നെ കമ്പനിയുടെ മൂല്യനിര്‍ണയം നടത്താന്‍ മര്‍ച്ചന്റ് ബാങ്കര്‍മാരെ സര്‍ക്കാര്‍ ക്ഷണിച്ചേക്കും. തുടര്‍ന്ന് 50 ദിവസം കൊണ്ട് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കി 2020 മാര്‍ച്ചിന് 31 ന് മുന്‍പ് ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
നിലവില്‍ രണ്ട് രീതിയിലുളള ഓഹരി വില്‍പ്പനാ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. കമ്പനിയില്‍ സര്‍ക്കാരിനുളള മുഴുവന്‍ ഓഹരിയും ഒറ്റത്തവണയായി വില്‍ക്കുകയെന്നതാണ് ആദ്യ നിര്‍ദ്ദേശം. തല്‍ക്കാലം പകുതി വില്‍ക്കുക, അതുവഴി വിപണി വില ഉയര്‍ത്തിയ ശേഷം ബാക്കി വില്‍ക്കുകയെന്ന നിര്‍ദ്ദേശവുമുണ്ട്.
വിവിധ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരത് പെട്രോളിയത്തിന്റെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചാല്‍ ഏകദേശം 55,000 കോടി രൂപ നേടിയെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്.സര്‍ക്കാരിന് ഭാരത് പെട്രോളിയത്തില്‍ 53.29 ശതമാനം ഓഹരിയാണുളളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline