ഉയര്‍ന്നും താഴ്ന്നും വിപണി; ഒടുവില്‍ മുന്നേറ്റം

നിറ്റ ജലാറ്റിന്‍, എവിറ്റി, കിംഗ്‌സ് ഇന്‍ഫ്രാ തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരി വില കൂടി

Update: 2022-02-08 11:38 GMT

മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി. ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ സൂചികകള്‍ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 187.39 പോയ്ന്റ് ഉയര്‍ന്ന് 58808.58 പോയ്ന്റിലും നിഫ്റ്റി 53.20 പോയ്ന്റ് ഉയര്‍ന്ന് 17266.80 പോയ്ന്റിലും ക്ലോസ് ചെയ്തു.

1062 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2180 ഓഹരികളുടെ വിലിയിടിഞ്ഞു. 83 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഡിവിസ് ലാബ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാല്‍ ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐഒസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോജക്റ്റ്‌സ് തുടങ്ങിയവയുടെ ഓഹരി വില താഴ്ന്നു.
ഓട്ടോ, മെറ്റല്‍, ഫാര്‍മ, പിഎസ്‌യു ബാങ്ക് ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ സ്‌മോള്‍ കാപ്, മിഡ്കാപ് സൂചികകള്‍ 0.45-1.4 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പന്ത്രണ്ടെണ്ണം ഇന്ന് നേട്ടമുണ്ടാക്കി. നിറ്റ ജലാറ്റിന്‍ 19.99 ശതമാനം നേട്ടമാണ് ഇന്നുണ്ടാക്കിയത്. ഓഹരി വില 51.20 രൂപ വര്‍ധിച്ച് 307.35 രൂപയില്‍ എത്തിയതോടെയാണിത്. എവിറ്റിയുടെ ഓഹരി വില 9.93 ശതമാനം ഉയര്‍ന്നു. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.98 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.41 ശതമാനം), സ്‌കൂബീഡേ (1.27 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.07 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.73 ശതമാനം) തുടങ്ങിയ ഇന്ന് ഓഹരി വില വര്‍ധിച്ച കേരള കമ്പനികളില്‍ പെടുന്നു. അതേസമയം ഹാരിസണ്‍സ് മലയാളം,
പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), സിഎസ്ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 16 കേരള ഓഹരികള്‍ക്ക് മുന്നേറാനായില്ല. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.



 





Tags:    

Similar News