'ട്രേഡിംഗ് സ്വന്തമായി ചെയ്തു പഠിച്ചു, പിന്നെ മറ്റുള്ളവരെ ചെയ്യാന്‍ പഠിപ്പിച്ചു'

കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് മില്യന്‍ ഡോട്ട്സ് സ്ഥാപകന്‍, കെന്‍സ് ഇ.സി

Update: 2023-08-04 09:51 GMT

Image Courtesy: Milliondots/Dhanam

പുതു പുത്തൻ  കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു. ഇന്ന് മില്യന്‍ ഡോട്ട്സ് സ്ഥാപകന്‍, കെന്‍സ് ഇ.സി 

ബിസിനസിലേക്കുള്ള വരവ്: സംരംഭകനാകുക, പണമുണ്ടാക്കുക എന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. ട്രേഡിംഗ് എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുന്ന മേഖലയാണെന്ന് മനസ്സിലാക്കിയാണ് അതിലേക്ക് വന്നത്.

ബിസിനസില്‍ എന്റെ പങ്ക്: മില്യണ്‍ ഡോട്ട്‌സ് എന്ന സ്ഥാപനം സ്വയം ട്രേഡ് ചെയ്തു കൊണ്ടാണ് തുടങ്ങിയത്. പിന്നീട് മനസ്സിലായി പലര്‍ക്കും ഇതേക്കുറിച്ച് ധാരണയില്ലെന്ന്. അതോടെ സാമ്പത്തിക വിദ്യാഭ്യാസം നല്‍കുന്ന കമ്പനിയാക്കി മാറ്റി. ഉപയോക്താവിന് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം പഠിപ്പിച്ചു.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും: സാമ്പത്തിക സാക്ഷരത ഇല്ലാത്തതും ട്രേഡിംഗിനെ കുറിച്ചുള്ള ധാരണയില്ലായ്മയുമായിരുന്നു വെല്ലുവിളി. തന്ത്രപരമായി എങ്ങനെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കണമെന്ന് അവബോധം ഉണ്ടാക്കി. കോളെജുകളില്‍ ക്ലാസ് എടുത്തും ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വീഡിയോകള്‍ തുടങ്ങിയവ നല്‍കിയും ബോധവത്കരിച്ചു.

റോള്‍ മോഡല്‍: രത്തന്‍ ടാറ്റ. ആവശ്യമായ സമയത്ത് റിസ്‌ക് എടുക്കാനും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അഭിമുഖീകരിക്കാനും ഉള്ള അദ്ദേഹത്തിന്റെ ധൈര്യം ഏറെ സ്വാധീനിച്ചു. 

കമ്പനിയുടെ വിഷന്‍: ആളുകളെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ പ്രാപ്തരാക്കുക.


Read other articles from this series : 

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

'അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല'': കിച്ചണ്‍ ട്രഷേഴ്‌സ് സി.ഇ.ഒ അശോക് മാണി

'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്‌ഗോ സ്ഥാപകന്‍ പറയുന്നു'

'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത' 

തുടരും....

(originally published: Dhanam june15&30 combined issue)

Tags:    

Similar News